Saturday, May 23, 2020

Cycle Story 🚴🏻‍♂️

ഞാൻ ചെറുതായിരുന്നപ്പോൾ ഉപ്പ ഗൾഫിൻ വരുമ്പോൾ സൈക്കിൾ കൊണ്ടുവന്നു. ഗീർ സൈക്കിൾ. നീല കളറിലുള്ള കാണാൻ തന്നെ പുതുമയുള്ള മോഡൽ. അന്ന് മറ്റാരുടെ കയ്യിലും ആ മോഡൽ സൈക്കിൾ ഉണ്ടായിരുന്നില്ല. പലരും അത്ഭുതത്തോടെ നോക്കിയിട്ടുണ്ടാവും. അങ്ങനെ ഒരു ദിവസം സ്കൂളിൽ നിന്ന് ജുമുഅ നിസ്കരിച്ച് വരി വരിയായി സ്കൂളിലേക്ക് തിരിച്ച് പോവുമ്പോൾ ഈദ് ഗാഹ് ഗ്രൗണ്ടിൽ 3 പിള്ളേര് കാണാൻ എന്റേത് പോലെ തന്നെ ഉള്ള ഒരു സൈക്കിൾ എടുത്ത് കളിക്കുന്നത് കണ്ടു. എന്റെ സൈക്കിൾ ആണോ എന്ന സംശയം ഉണ്ടായെങ്കിലും ഞാൻ പോയി നോക്കിയില്ല. സ്കൂൾ വിട്ട് വീട്ടിൽ എത്തിയ ശേഷം ആദ്യം ഞാൻ നോക്കിയത് സൈക്കിൾ ആയിരുന്നു. പക്ഷേ അതവിടെ ഇല്ലായിരുന്നു. അത് കളവ് പോയിരുന്നു. അപ്പഴാണ് തിരിച്ചറിഞ്ഞത് നേരത്തെ കണ്ടത് എന്റെ സൈക്കിൾ തന്നെയാണെന്ന്. അന്ന് വൈകുന്നേരം തന്നെ നല്ല മഴയത്തും കോട്ടിട്ട് സൈക്കിൾ തപ്പാൻ ഇറങ്ങിയെങ്കിലും, പൊടി പോലും ഇല്ല കണ്ടുപിടിക്കാൻ. പിറ്റേന്നും ഞങ്ങൾ മുഴുവൻ കറങ്ങിയിട്ടും കിട്ടിയില്ല. അന്ന് അത് എടുത്തവരെ ഞാൻ ദൂരെ നിന്ന് കണ്ടതാണ്. ഒരു ചെറിയ ചെറുക്കൻ, ഒരാൾ അതിൻ കുറച്ച് വലുത്, ഒരാൾ അവനേക്കാളും കുറച്ച് വലുത്. അവര് എവിടുന്ന് ഈ മൂലയിൽ താമസിക്കുന്ന എന്റെ വീടും സൈക്കിളും കണ്ടു പിടിച്ചിണാവോ?. ഇന്ന് ഞാൻ ഈ കാര്യം മനസ്സിൽ ഓർക്കുമ്പോൾ, കുറച്ച് ദിവസം മുമ്പ് ശ്രദ്ധയിൽ പെട്ട ഒരു വാർത്ത കൂടി ഓർക്കുന്നു. പയ്യന്നൂരിൽ നിന്ന് മോഷണം നടത്തിയതിന്റെ പേരിൽ 19 വയ്യസ്സുകാരി ഒരു പെൺകുട്ടിയേ പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്പിറ്റലിൽ വെച്ച് ചെറിയ കുട്ടികളെ, എടുത്തും കളിപ്പിച്ചും വശത്താക്കി മാല മോഷ്ടിക്കലാണ് പതിവ്. വാർത്തയോടൊപ്പം പെൺകുട്ടിയുടെ ഫോട്ടോ കൂടി ഉണ്ടായിരുന്നു. കാണുമ്പോൾ നിഷ്കളങ്കമായ മുഖം.ആ പെൺകുട്ടി ചെയ്തത് തെറ്റ് തന്നെയാണ്, പക്ഷേ വാർത്തയുടെ കൂടെ ഫോട്ടോ കൊടുത്തതിനോട് ഞാൻ യോജിക്കുന്നില്ല. കല്ലെറിയാൻ ഒരുപാട് പേര് ഉണ്ടാവും പക്ഷേ ഇത്രയും ചെറിയ വയസ്സിൽ തന്നെ അവളെന്തിൻ മോഷണം നടത്തി എന്ന് അറിയാനോ, അത് തിരുത്തി കൊടുക്കാനോ നമുക്ക് കഴിഞ്ഞില്ല, ശ്രമിച്ചില്ല. ഏതൊരു കുറ്റകൃത്യം നടന്നാലും ചെയ്താൾക്ക്, നമ്മുക്ക് അംഗീകരിക്കാൻ കഴിയുന്നതോ കഴിയാത്തതോ ആയ ന്യായികരണം ഉണ്ടാവും പറയാൻ. പക്ഷേ അതിൽ ഒരു പാഠം കുടി ഉണ്ടാക്കും. ഹിറ്റ്ലറിന്റെ ചരിത്രം നമ്മൾ അറിയില്ലേൽ പഠിക്കണം. ഹിറ്റ്ലർ ക്രൂരനായിരുന്നു. പക്ഷേ ഹിറ്റ്ലറെ ക്രൂരനാക്കിയതിന്റെ പങ്ക് അച്ഛന്റെ പരുമാറ്റമാണ്. നമ്മൾ അവിടെ നിന്നും പഠിച്ച് തുടങ്ങണം. പല വിദ്യാർത്ഥികൾക്കിടയിലും ഉണ്ട് മോഷണ നടത്താനും, മറ്റുള്ളവനെ വഞ്ചിക്കാനും ചതിക്കാനുമുള്ള മനോഭാവം. നമ്മളുടെ ശ്രദ്ധയിൽ പെടാനിട്ടാണെന് മാത്രം. കുട്ടികൾക്കിടയിലെ ഈ മോഷണ മനോഭാവം നമ്മൾ തിരുത്തണം. അത് അഭമാനിച്ച് കൊണ്ടല്ല, ചേർത്ത് നിർത്തിക്കൊണ്ടാവണം. ഒരു കുട്ടി/വിദ്യാർത്ഥി മോഷണത്തിൻ പിടിക്കപ്പെട്ടാൽ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചാൽ അവൻ ക്രൂരനാകാൻ സാധ്യത ഉണ്ട്. പക്ഷേ മാറ്റി നിർത്തി കാര്യ കാരണങ്ങളെ അന്വേഷിച്ചാൽ ചിലപ്പോൾ ഒരു കൗൺസിലിംഗിൽ തീരാവുന്നതേ ഉള്ളു. മാറണം, മാറ്റണം .... ആദ്യം നമ്മളുടെ ചിന്താഗതിയെ, പിന്നെ അവരെ. #Keep Smiling😊


HL: മാറണം, മാറ്റണം .... ആദ്യം നമ്മളുടെ ചിന്താഗതിയെ, പിന്നെ അവരെ.

Tuesday, May 19, 2020

Keep Smiling😊

14 വർഷത്തെ സ്കൂൾ ജീവിതം, അത് കഴിഞ്ഞ് 4 വർഷത്തെ ക്യാപസ് ജീവിതം. ജീവിതത്തിലെ കണക്കെടുത്താൽ ഇന്നെനിക്ക് 23 വയസ്സ് തികയാൻ പോവുന്നു. ഇതിനടയിൽ പല തരം മനുഷ്യരെ കണ്ടു. സ്നേഹിക്കാൻ അറിയുന്ന, ഒരു ഉളുപ്പുമില്ലാതെ ചതിക്കാൻ അറിയുന്ന, സെൻസിറ്റീവായി കാര്യങ്ങൾ നോക്കി കാണുന്ന, പ്രവർത്തിക്കുന്ന, ചിന്തിക്കുന്ന ഒരുപാട് പേർ. ഇപ്പോൾ ഇങ്ങനൊരു പോസ്റ്റ് എഴുതാൻ കാരണം മിനിന്നാനും ഇന്നലേയും എന്റെ ശ്രദ്ധയിൽ പെട്ട ഒരു വാർത്തയാണ്. മിനിന്നാനത്തെ വാർത്ത പറയാം, ഒരാൺ സുഹൃത്ത് തന്റെ പെൺ സുഹൃത്തിനെ കൊല്ലുകയും ശേഷം അവൻ സ്വയം മരിക്കുകയും ചെയ്തു. ഇന്നലത്തെ വാർത്ത, ഒരാൺ സുഹൃത്ത് സൗഹൃദം വിടുന്നതിൻ മുമ്പ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെൺ സുഹൃത്തിനെ വിളിച്ചു കൊണ്ടുപോയി ശേഷം കൊന്നു. എങ്ങനെ ഇവർക്ക് ഇതിൻ കഴിയുന്നു എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. എന്തിനാണ് കൊന്നതെന്ന കൃത്യമായ ഉത്തരം പോലും അവർക്കുണ്ടാവില്ലെന്നുറപ്പാണ്. അതികമായാൽ അമൃതവും വിഷം എന്ന് കേട്ടിട്ടില്ലേ? അതാണ് ഇവിടെയൊക്കെ സംവവിച്ചത്. വൈഗാരികമായി ചിന്തിച്ച് പ്രവൃത്തിക്കുന്ന ഒരു പുതു തലമുറ നമുക്കിടയിൽ ഇപ്പഴും ഉണ്ട്. വാട്ട്സ്ആപ് സ്‌റ്റേറ്റസുകളും, ഇൻസ്റ്റാ, fb ഫീടുകളും ജീവിതവുമായി താരതമ്യം ചെയ്ത് ജീവിക്കുന്ന ഒരു വിഭാഗം. അനാവശ്യ ചിന്തകളെ അതിന്റെ പിൻ പോയിന്റിൽ എത്തുമ്പോൾ തോന്നുന്ന, ചെയ്യുന്ന ചില കാര്യങ്ങൾ. എന്നിലും നിങ്ങളിലും ഉണ്ട് അങ്ങനെ, പക്ഷേ നിയന്ത്രിക്കുന്നത് കൊണ്ട് നമ്മളിൽ കാണുന്നില്ലെന്ന് മാത്രം. സെൻസെറ്റീവ് പെരുമാറ്റം കാണിക്കുന്ന ഒരുപാട് പേർ. ചെറിയ കാര്യങ്ങൾക്ക് പോലും ഡിപ്രഷനടിച്ച് ചിന്തിച്ച് ബലൂൺ ഊതി വീർപ്പിച്ച് വെലുതാകും പോലെ വലുതാകുകയാണ്. മുമ്പ് കാൽ നിലത്ത് ചവിട്ടി ലോകം കാണാൻ തുടങ്ങിയ കുഞ്ഞു മനസ്സുകൾ, ഇന്ന് ലോകം മുഴുവൻ, കയ്യിലിരിക്കുന്ന കുഞ്ഞൻ ഡിസ്പ്ളേകളിൽ കണ്ടു തുടങ്ങിയപ്പോൾ തുടങ്ങിയ ചില മാറ്റങ്ങളും കൂടി ഇതിൽ പെടും. കഴിഞ്ഞ മാസങ്ങളിൽ ഒരാഴ്ചക്കുള്ളിൽ കണ്ണുർ ജില്ലയിൽ നിന്ന് 5മും 6 ഉം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തത് വളരെ നിസ്സാര കാര്യങ്ങൾക്കാണ്. ഞാൻ ആദ്യം പറഞ്ഞ വിദ്യാർത്ഥികളെ കൊന്നത് അവർക്ക് ഭ്രാന്ത് ഉള്ളത് കൊണ്ടല്ല അവരുടെ സെൻസിറ്റീവ്നസ് വൈഗാരിക സ്വഭാവങ്ങളാണ്. ഇങ്ങനെ ആരും എന്റെ വീട്ടിൽ ഇല്ല എന്നാണ് നാം ചിന്തിക്കുന്നതെങ്കിൽ, അത് തെറ്റാണ്. വരും സമൂഹത്തെ തിരുത്തണം. തിരുത്തേണ്ടത് ഒറ്റപ്പെടുത്തിയല്ല പകരം അവരെ വിശാലമായി ചിന്തിപ്പിക്കാൻ പഠിപ്പിച്ചു കൊണ്ടാവാണം. വഞ്ചനയുടെ മുഖം മൂടി അണിയാതെ സ്നേഹിക്കാൻ നമുക്ക് കഴിയണം. നല്ല സൗഹൃദങ്ങൾ എന്നും ഉണ്ടാവട്ടെ. സ്നേഹം അത്മാർത്ഥമാണെങ്കിൽ കൊല്ലാനും ചതിക്കാനുമുള്ള ചിന്ത പോലും നമുക്കുണ്ടാവില്ല. ഇനി ഒരിക്കലും ഇത് പോലുള്ള വാർത്തകൾ നമ്മൾ കേൾകാതിരിക്കട്ടെ. സംശയം മാറ്റി വെച്ച് വിശാലമായി ചിന്തിച്ചാൽ തീരാത്ത ഒരു കാര്യവും ഈ ലോകത്തില്ല. ഇന്ന് കണ്ട ഒരു ചെറു വാർത്തയോടെ അവസാനിപ്പിക്കുന്നു. വയനാട്, ബത്തേരിയിൽ ഇന്നലെ ആ നാട്ടുകാർ മെഴുകുതിരി കത്തിച്ച് ഒരു ചരമ വാർഷികം ആചരിച്ചു. അവരുടെ വാക്കുകൾ എടുത്ത് പറഞ്ഞാൽ അവരുടെ ഒരു സഹപ്രവർത്തകൻ, ആ നാട്ടിന്റെ കാവൽക്കാരൻ ആരോ വിഷം കൊടുത്ത് കൊന്നിട്ട് ഒരു വർഷം തികയുന്നു. കൗതുകം എന്താണെന്ന് വെച്ചാൽ അത് ഒരു തെരുവ് നായ ആയിരുന്നു. ജാതി പറഞ്ഞ് സ്നേഹത്തിന്റെ പേരിൽ കൊല്ലുന്ന ഒരു സമൂഹത്തിന് ഇതൊരു മാതൃകയാണ്.


HL: വാട്ട്സ്ആപ് സ്‌റ്റേറ്റസുകളും, ഇൻസ്റ്റാ, fb ഫീടുകളും ജീവിതവുമായി താരതമ്യം ചെയ്ത് ജീവിക്കുകയാണ് ഒരു വിഭാഗം.

സൗഹ്യദം

സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ..... ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്...