Monday, June 1, 2020

മുഴപ്പിലങ്ങാട് ബീച്ച്

കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് ബീച്ചിൽ പോയപ്പോൾ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു വൃദ്ധനായ മനുഷ്യൻ ഒരു കുറ്റി സിഗരറ്റും വലിച്ച് കടലിന്റെ കണ്ണെത്താ ദൂരത്തിലേക്ക് അസ്തമിക്കുന്ന സൂര്യനെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു. ആ മനുഷ്യനെ നോക്കി നസീഫ് പറഞ്ഞു "എന്തൊക്കെയോ ചിന്തിച്ച് ആസ്വദിച്ചിരിക്കുകയാണെന്ന് തോന്നുന്നു എന്ന്". ആയിരിക്കാം. ജീവിതത്തിൽ കഴിഞ്ഞ് പോയ 70 വർഷങ്ങൾ അയാൾ ആലോചിക്കുകയായിരിക്കാം, ആ മണൽതീരത്ത് ഓർക്കാൻ മാത്രമുള്ള ഒരുപാട് നല്ല ഓർമ്മകൾ ആയിരിക്കാം, മണ് മറഞ്ഞ് പോയ മാതാപിതാക്കളും, സൗഹൃദങ്ങളും ആയിരിക്കാം. ദൈവം സഹായിച്ച് ഒരു 70ആം വയസ്സിൽ ആ സ്ഥാനത്തിരിക്കുന്നത് ഞാൻ ആണെങ്കിൽ ഓർക്കാൻ ഒരുപാട് ഉണ്ടാവും. ആരും കാണാതെ നനഞ്ഞ കണ്ണുകളെ ഞാൻ തുടച്ച് ഒരുപാട് നേരം കഴിഞ്ഞ് പോയ കാലങ്ങൾ മറിച്ചു നോക്കുമായിരിക്കാം. 23 വയസ്സ് മാത്രമേ ആയിട്ടുള്ളു ഇന്നെനിക്ക്. എന്നാലും രാവിലെ ഷോപ്പിലുരുന്ന് ബാഗും തൂക്കി കുട്ടികൾ പോവുന്നത് കാണുമ്പോൾ, ഓട്ടോയിൽ ചെറിയ കുട്ടികൾ ചിരിച്ചും കളിച്ചും പോവുന്നത് കാണുമ്പോൾ, വീണ്ടും അത് പോലെ സ്കൂളിൽ പോവാൻ കഴിഞ്ഞെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികളെ കാണുമ്പോൾ, കോളേജ് ഡേ ഫോട്ടോസും, ടൂറിന്റെ പിക്കും ഒക്കെ അവർ ഇട്ട് കാണുമ്പോൾ കഴിഞ്ഞപ്പോയല്ലോ എന്ന സങ്കടം തോനാറുണ്ട്. തോളിൽ കയ്യിട്ട് നടക്കുന്ന വരെ കാണുമ്പോൾ ആരെയൊക്കെയോ മിസ്സ് ചെയ്യാറുണ്ട്.

എല്ലാം കഴിഞ്ഞു. പുതിയ വഴികളിലൂടെ വീണ്ടും സഞ്ചരിക്കുകയാണ്. കലാലയങ്ങൾ മാത്രമല്ല, ജോലി ചെയ്യുന്ന സ്ഥാപനങ്ങളും കുടുംബമാണെന്ന് പഠിച്ച് തുടങ്ങിയത് കോപറേറ്റീവ് ഹോസ്പിറ്റലിലെ ട്രെയ്നിങ്ങ് സമയത്തായിരുന്നു. ബാബു ഏട്ടനും, ബൈജു ഏട്ടനും, രാമേട്ടനും, പുഷ്പേട്ടനും, രാജിവേട്ടന്നും, ദിവ്യേച്ചി, രൂപേച്ചി, നിജിനേച്ചി, രേശ്മേച്ചി, ശ്യാമേച്ചി, അനുഷേച്ചി, സുജേച്ചി, ഹർഷേച്ചി, അശ്വതിയേച്ചി, പങ്കു ഏച്ചി, സുമയ്യേച്ചി അങ്ങനെ ഒരുപാട് പേരുണ്ട്. അവിടുന്നിറങ്ങി പിന്നെ എത്തിയത് സമദ്കയുടേയും ഷിംനേച്ചിയുടേയും മടയിൽ ആയിരുന്നു. പഠിച്ച് തുടങ്ങുകയായിരുന്നു അവിടെ നിന്ന്. ഓർക്കാൻ ഇഷ്ടമുള്ള ഒരുപാട് നല്ല ഓർമകൾ ഉണ്ട് ഇവിടെയൊക്കെ. ഇന്ന് പുതിയ സ്ഥാപനത്തിൽ ഷാഫിലും, ഉമേച്ചിയും, അശ്രഫും, വിഷ്ണുവും ഒക്കെയായി ജീവിതം മുന്നോട്ട് പോവുമ്പോൾ തീരുന്നില്ല അവിടെ ഒന്നും. ഓർക്കാൻ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാതതുമായ ഒരുപാട് ഓർമകൾ കാത്തിരിക്കുന്നുണ്ടാവും എന്നെ. ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിൽ, 70ആം വയസ്സിൽ അതേ കടലിലേക്കും, അസ്തമിക്കുന്ന സൂര്യനിലേക്കും നോക്കി കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികളേയും, യുവത്വത്തിന്റെ പ്രസരിപ്പിൽ തമാശകളിൽ മുഴുകി ഇരിക്കുന്ന യുവക്കളേ കാണുമ്പോൾ ആ വൃദ്ധനായ മനുഷ്യൻ ഇരുന്ന പോലെ കഴിഞ്ഞ് പോയ എന്തൊക്കെയോ ആലോചിച്ച് ഞാനും ഇരിക്കുന്നുണ്ടാവും, ആരും കാണാതെ കണ്ണിൽ നിന്ന് വീഴുന്ന കണ്ണുനീരും തുടച്ച്.

ഇത് എന്റെ മാത്രമല്ല, വായിക്കുന്ന എന്റേയും നിങ്ങളുടേയും ഭൂതകാലമോ, വർത്തമാനകാലമോ, ഭാവികാലമോ ആണ്. #Keep_Smiling😊

No comments:

Post a Comment

സൗഹ്യദം

സൗഹ്യദം.. ഓരോ കാലത്തും വ്യത്യസ്ഥമായിരുന്നു. ബാല്യത്തിലും യൗവനത്തിലുമൊക്കെ..... ബാല്യം... നിഷ്കളങ്കമായ ബാല്യത്തിൽ കൂട്ടുകാരന്റെ തോളിൽ കൈയ്...